SignIn
Kerala Kaumudi Online
Saturday, 20 April 2024 3.16 AM IST

കേരള യൂണി. പ്രൈവറ്റ് പഠനം: വിജ്ഞാപനം സർക്കാർ നിലപാടറിഞ്ഞ ശേഷം

kerala-university

തിരുവനന്തപുരം: കൊല്ലത്തെ ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അനുമതി നൽകാത്ത വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഈ വർഷം പ്രവേശനം നൽകാൻ കോടതി ഉത്തരവിട്ടിട്ടും ,സർക്കാർ നിലപാട് വ്യക്തമാക്കിയ ശേഷം വിജ്ഞാപനം മതിയെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

കാലിക്ക​റ്റ് സർവകലാശാല കോടതി നിർദ്ദേശ പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. കേരളയിൽ വിജ്ഞാപനം വൈകുന്നതു കൊണ്ട് വിദ്യാർത്ഥികൾ അന്യ സംസ്ഥാന സർവകലാശാലകളിൽ പഠനം നടത്താൻ നിർബന്ധിതരാവും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ അദ്ധ്യാപകരെ സർവകലാശാലയുടെ റഗുലർ ഡിപ്പാർട്ട്‌മെന്റുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് നിയമിച്ചിരിക്കുകയാണ്. വിദൂരപഠനത്തിന് കരാർ അദ്ധ്യാപകരെ നിയോഗിച്ചു. വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിരുന്നാൽ നിലവിലെ കരാർ അധ്യാപകരുടെ സേവനം മാത്രം മതിയാവും. വിദൂര വിഭാഗം അദ്ധ്യാപകർക്ക് സർവകലാശാലയിൽ തുടരാം. ഇതിനുള്ള കള്ളക്കളിക്കായാണ് വിജ്ഞാപനം വൈകിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ലൈബ്രറി അസിസ്​റ്റന്റ്മാരുടെ 54 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് സിൻഡിക്കേറ്റ് യോഗം

മാ​റ്റിവച്ചു. ഇപ്പോൾ ലൈബ്രറിയിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണയിലായതിനാലാണിത്. മ​റ്റ് യൂണിവേഴ്സി​റ്റികൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും കേരള ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.