പാലക്കാട്: കേരളത്തിലെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം നിലച്ചിട്ട് ആറുമാസമായി. ഈ ഇനത്തിൽ കുടിശിക 10 കോടി രൂപ. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന ഉത്സവബത്ത ഓണം കഴിഞ്ഞിട്ടും തൊളിലാളികൾക്ക് വിതരണം ചെയ്തിട്ടില്ലെന്ന് സർവോദയ സംഘം സ്റ്റാഫ് ആൻഡ് ആർടിസാൻസ് അസോസിയേഷൻ പ്രസിഡന്റ് പി.പി.വിജയകുമാർ.
തൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ ആനുകൂല്യവും മുടങ്ങിയിരിക്കുകയാണ്.ഇതിന്റെ ഉത്പാദന ഇൻസെന്റീവായി 74.32 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്.തൊഴിലാളികളുടെ വേദനവും ആനൂകൂല്യങ്ങളും സമയബന്ധിതമായി നൽകണമെന്ന് മൂന്ന് വർഷം മുമ്പ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നൽകിയിട്ടുണ്ട്.എന്നിട്ടും സർക്കാരും,ഖാദി ഗ്രാമ വ്യവസായ ബോർഡും,സർക്കാർ അംഗീകൃത ഖാദി സ്ഥാപനങ്ങളും മൗനം തുടരുകയാണെന്നും,സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പി.പി.വിജയകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |