കൊച്ചി: മെഡിക്കൽ ഓക്‌സിജൻ വില ഇരട്ടിയോളം വർദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവതരമാണെന്ന് ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ പരാമർശിച്ചു. വിതരണക്കാരുടെ നീക്കം ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഇത്.
കൊവിഡ് ചികിത്സയ്ക്ക് അനിവാര്യമായതിനാൽ മെഡിക്കൽ ഓക്‌സിജന് കേന്ദ്രസർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാരും ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ആശുപത്രികൾ കോടതിയെ സമീപിച്ചത്.
വിലവർദ്ധിപ്പിക്കുന്നത് ഉത്പാദകരാണെന്ന വിശദീകരണത്തെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ഉത്പാദകരെയും കക്ഷിചേർക്കാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ഓക്‌സിജന് എത്ര രൂപയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഗതാഗതച്ചെലവ് അടക്കം കണക്കിലെടുത്ത് സർക്കാരിന്റെ നിലപാട് ആരായണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |