തിരുവനന്തപുരം: അത്യാസന്നഘട്ടങ്ങളിൽ വീഡിയോ കാളിലൂടെ വിദഗ്ദ്ധ ഡോക്ടർമാരുടെ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കി രോഗിയുടെ ജീവൻ രക്ഷിക്കാൻ കിംസ്‌ഹെൽത്ത് സംസ്ഥാനത്താദ്യമായി ടെലിട്രയാജ് ആരംഭിച്ചു. റോഡിലും വീട്ടിലും അപകടങ്ങളുണ്ടാകുമ്പോഴും ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ശസ്ത്രക്രിയ സംബന്ധ സഹായം ആവശ്യമാകുമ്പോഴുമാണ് ടെലിട്രയാജ് സംവിധാനം ലഭ്യമാക്കുന്നത്. കിംസ്‌ഹെൽത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ (സി.എസ്.ആർ) ഭാഗമായി സൗജന്യമായാണ് വീഡിയോ കാളിലൂടെ സേവനം നൽകുന്നത്. 9567035522 എന്ന ഫോൺ നമ്പരിലൂടെയാണ് അടിയന്തര സേവനം ഉറപ്പാക്കുന്നത്. അത്യാസന്ന ഘട്ടങ്ങളിൽ വളരെ വേഗം അനുയോജ്യ മാർഗനിർദ്ദേശം നൽകി ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കാനാകുന്ന സേവനമാണ് ടെലിട്രയാജെന്ന് കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു.
സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രോഗിക്ക് തക്കസമയത്ത് ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിക്കാനാകുമെന്നതാണ് ടെലിട്രയാജിന്റെ നേട്ടമെന്ന് പീഡിയാട്രിക് എമർജൻസി ആൻഡ് ഐ.സിയു വിഭാഗം കൺസൾട്ടന്റ് ഡോ. പ്രമീള ജോജി പറഞ്ഞു. എമർജൻസി വിഭാഗം മേധാവി ഡോ.ഷമീമും എമർജൻസി നഴ്സിംഗ് കോ ഒാർഡിനേറ്റർ സംഗീതയും ട്രെലിട്രയാജിനൊപ്പമുണ്ട്.
വീഡിയോ കാളിലൂടെ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മാർഗനിർദ്ദേശം നൽകുമ്പോൾ തന്നെ ആംബുലൻസ് ടീം സ്ഥലത്തെത്തി രോഗിയെ ആശുപത്രിയിലെത്തിച്ച് ദ്രുതഗതിയിൽ ചികിത്സ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |