കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ സംസ്കരിച്ചു.
കടവന്ത്രയിലെ വീട്ടിലും എറണാകുളം പ്രസ് ക്ലബിലും പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.മാദ്ധ്യമസമൂഹവും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും വീട്ടിലെത്തി. സഹായ മെത്രാൻ തോമസ് ചക്യാത്തിന്റെ കാർമ്മികത്വത്തിൽ വീട്ടിൽ അന്ത്യശുശ്രൂഷകൾ പൂർത്തിയാക്കി. പ്രസ് ക്ളബിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ എത്തിച്ചായിരുന്നു സംസ്‌കാരം.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എസ്. ശർമ്മ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ മേയർ ടോണി ചമ്മണി, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശേരി, എ.എൻ.രാജൻ ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, അഡ്വ. തമ്പാൻ തോമസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.ജെ ജേക്കബ്, സി.ഐ.സി.സി ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, സാബു ജോർജ്, പദ്മജ എസ് മേനോൻ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, എ.സി പി.കെ. ലാൽജി ,കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമൻ, ആർ. ഗോപകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |