തൃശൂർ: സർക്കാർ തിരുത്തിയിട്ടും മന്ത്രി ബിന്ദുവിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ 'പ്രൊഫസർ" വിശേഷണം. ഇന്ന് നടക്കുന്ന പ്രഥമ വടക്കുന്നാഥൻ പുരസ്‌കാര സമർപ്പണത്തിന്റെ പോസ്റ്ററിലും നോട്ടീസിലുമാണ് ഡോ. ആർ. ബിന്ദു എന്നതിന് പകരം പ്രൊഫസർ എന്ന് ചേർത്തിരിക്കുന്നത്.
സർക്കാർ റദ്ദാക്കിയ പദവി ബോർഡ് നോട്ടീസിലുൾപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഹെറിട്ടേജ് അനിമൽ ടാസ്‌ക് ഫോഴ്‌സാണ് സാമൂഹ്യമാദ്ധ്യമത്തിൽ പരാതി ഉന്നയിച്ചത്. തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്നു ഡോ. ബിന്ദു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രൊഫ. ആർ. ബിന്ദുവെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ജൂണിൽ ഡോ. ആർ. ബിന്ദുവെന്ന് പ്രയോഗിക്കണമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വിജ്ഞാപനവും പുറപ്പെടുവിച്ചു.
പ്രൊഫസർ വിശേഷണവുമായി തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോ. ബിന്ദുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന യു.ഡി.എഫിലെ തോമസ് ഉണ്ണിയാടന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |