കണ്ണൂർ: സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇടുക്കി എം.എൽ.എ എസ്. രാജേന്ദ്രൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്തു പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അദ്ദേഹം കത്തിൽ പറയുന്ന കാര്യങ്ങളും ജില്ലാ കമ്മിറ്റി പറയുന്ന കാര്യങ്ങളും പരിശോധിച്ചതിനുശേഷമായിരിക്കും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
ഇടുക്കിയിലെ പാർട്ടിയിൽ മാദ്ധ്യമ പ്രവർത്തകർ പറയുന്ന പോലെ രാജേന്ദ്രനും എം.എം. മണിയും തമ്മിൽ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തോട്ടം മേഖലയിൽ മാദ്ധ്യമങ്ങൾ വ്യാഖ്യാനിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ നായനാർ അക്കാഡമിയിൽ പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കോടിയേരി.
പാർട്ടി കോൺഗ്രസിന്റെ
ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും. ഒരാഴ്ച് കൊണ്ടു നായനാർ അക്കാഡമിയിൽ മ്യുസിയം പൂർത്തിയാകുമെന്നും കോടിയേരി പറഞ്ഞു. ഇന്നലെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. 20ന് സബ് കമ്മിറ്റി യോഗം ചേർന്ന് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തും കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മ്യുസിയമാണ് നായനാർ അക്കാഡമിയിൽ വരാൻ പോകുന്നത്. കേരളത്തിന്റെ ചരിത്രം അറിയാൻ കഴിയുന്നതായിരിക്കും ഇത്. പാർട്ടി കോൺഗ്രസ്, പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ, നേതാക്കൾ എന്നിവർക്കായി വലിയ ഹാളാണ് ഒരുക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എങ്ങനെ അധികാരത്തിൽ നിന്നും പുറത്താക്കാമെന്ന കാര്യമാണ് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |