ന്യൂഡൽഹി: കെ.വി.തോമസ് വിഷയത്തിൽ കെ.പി.സി.സിയാണ് തീരുമാനം എടുക്കേണ്ടതെന്നും അവരുടെ നിലപാടിൻമേൽ ദേശീയ നേതൃത്വം ആലോചിച്ച് വേണ്ടതു ചെയ്യുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിന് അസഹിഷ്ണുതയെന്ന് വിമർശിക്കുന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചരിത്രത്തെ തമസ്കരിക്കരുത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ ഒരു വികസന സെമിനാറിൽ ക്ഷണിച്ചതിന്റെ പേരിൽ സി.പി.എം ഗൗരിയമ്മയെ പുറത്താക്കിയത് ഓർമ്മിക്കണം.
എം.വി.രാഘവനെ വിളിച്ച് ചായകൊടുത്തതിനാണ് എന്റെ നാട്ടുകാരനും കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.ബാലൻ മാസ്റ്റർക്കെതിരെ നടപടിയെടുത്തത്. കെ.വി. തോമസിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സി.പി.എം എന്തുകൊണ്ടാണ് ജി.സുധാകരൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത് എന്നത് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |