തിരുവനന്തപുരം: മലമ്പുഴയിൽ നിലവിലുളള വൈദ്യുതോത്പാദന പദ്ധതിക്കു പുറമേ വലതുഭാഗത്ത് ഒരു പദ്ധതി കൂടി തുടങ്ങുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർദ്ദേശിച്ചു.
വൈദ്യുതി ഭവനിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ലൈൻപൊട്ടിവീഴുന്നത് തടയുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും വെളളപ്പൊക്ക നിയന്ത്രണത്തിനായി ദൂരവ്യാപകമായ കാഴ്ചപ്പാടോടു കൂടിയുളള സംവിധാനത്തിന് രൂപം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വാഹനങ്ങൾക്കായുളള ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കണം. ഇതിനായി പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയും, പ്രത്യേകിച്ച് ഹൈവേ സൈഡുകളിലുളള ഹോട്ടലുകൾ സഹകരിക്കാനുളള സാദ്ധ്യതകൾ ആരായും.
193.5 മെഗാവാട്ട് ശേഷിയുള്ള 10 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
കാറ്റിൽനിന്നുളള വൈദ്യുതി ഉത്പാദനം ത്വരിതപ്പെടുത്തണം. അട്ടപ്പാടി ഉൾപ്പെടെയുളള പ്രദേശത്ത് അതിനുളള സാദ്ധ്യത പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഉൗർജ്ജ സെക്രട്ടറി ഡോ.ബി.അശോക്, വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |