തിരുവനന്തപുരം: എം.എ.എയാകാൻ ബി.ജെ.പിയുടെ വോട്ടുവാങ്ങിയ പിണറായി വിജയനാണോ, . അതോ താനാണോ ആർ.എസ്.എസെന്ന് അവർ തന്നെ പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഞാൻ ഒരിക്കലും ആർ.എസ്.എസിന്റെ വോട്ടു വാങ്ങിയിട്ടില്ല. ന്യൂനക്ഷപ വോട്ടുകൾക്ക് വേണ്ടി സ്വന്തം പ്രത്യയശാസ്ത്രത്തെപ്പോലും തള്ളിപ്പറയുന്നവർക്ക് അചഞ്ചലമായി നിൽക്കുന്ന ഞങ്ങളെ പറയാൻ
ഒരവകാശവുമില്ല. എന്നെ സി.പി.എമ്മിന് ഭയമാണ്. അതുകൊണ്ടാണ് വർഗ്ഗീയവാദിയായി ചിത്രീകരിക്കുന്നത്-
കെ.പി.സി.സി പ്രസിഡന്റായ ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാനും പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ശക്തിയായി കൊണ്ടുപോകാനും എത്രമാത്രം കഴിയുമെന്നതിൽ എനിക്ക് ആശങ്കയുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എന്നിലർപ്പിച്ച വിശ്വാസം എത്രമാത്രം നിർവഹിക്കാൻ കഴിയുമെന്നതിലും ഭയമുണ്ട്. എന്നാൽ ഒത്തുപിടിച്ചാൽ ജനം വിചാരിക്കുന്നിടത്ത് നമുക്ക് പാർട്ടിയെ എത്തിക്കാനാകും. കോൺഗ്രസ് തകരേണ്ട ഒരു പാർട്ടിയല്ല. സി.പി.എമ്മുമായി നേരിയ വ്യത്യാസത്തിൽ നിൽക്കുന്ന നമുക്ക് തിരിച്ചുവരാനാകും. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും പുറകെ പോകാതെ ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് മനസുണ്ടെങ്കിൽ നമുക്ക് തിരിച്ചുവരാനാകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുകയാണ് എന്റെ ദൗത്യം. എന്റെ പ്രവർത്തനരാഹിത്യം കൊണ്ടോ,കഴിവുകേടു കൊണ്ടോ, ഈ പ്രസ്ഥാനത്തിന്റെ ഒരു ചിറകു പോലും നഷ്ടപ്പെടില്ല. പ്രതിക്കൂട്ടിൽ കയറ്റേണ്ടവരെ കയറ്റിത്തന്നെ മുന്നോട്ടുപോകും-സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |