തിരുവനന്തപുരം: കൊവിഡ് കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവില്ലെങ്കിലും ബില്ലടയ്ക്കാത്തതിനാൽ കുടിശിക പെരുകി താങ്ങാനാവാത്ത സ്ഥിതിയിലെത്തിയെന്ന് കെ.എസ്. ഇ.ബി.
സ്വകാര്യസ്ഥാപനങ്ങൾ പലതും ബില്ലടക്കുന്നില്ല. കൊവിഡ് തുടങ്ങിയശേഷം, രണ്ടുവർഷത്തെ സ്വകാര്യസ്ഥാപനങ്ങളുടെയും വാണിജ്യ,വ്യാപാര സ്ഥാപനങ്ങളുടെയും കുടിശിക 1150കോടി രൂപയാണ്.
കൊവിഡ് വരുന്നതിന് മുമ്പ് കുടിശിക 1388കോടി രൂപയായിരുന്നു.ഇതിൽ 528 കോടി രൂപയും കോടതികളിൽ വ്യവഹാരത്തിൽ കുടുങ്ങിതാണ്. ബാക്കിയുള്ളത് വാട്ടർ അതോറിറ്റിപോലുള്ള സർക്കാർ സ്ഥാപനങ്ങൾ വരുത്തിയ കുടിശികയാണ്.
ഇതോടെ മൊത്തം കുടിശിക 2921കോടിരൂപയായി ഉയർന്നു. ഫിക്സഡ് ചാർജ്ജിലും മറ്റും സർക്കാർ ഇളവ് കൊടുത്തതോടെ വരുമാനത്തിലും കുറവുണ്ടായെന്ന് ബോർഡിന്റെ ധനകാര്യവിഭാഗം പറയുന്നു.
പ്രവർത്തിക്കാത്ത കാലയളവിലെ ബില്ലിൽ ഇളവ് വേണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. വരുമാനത്തിലെ കുറവ് പരിഹരിക്കാൻ കെ.എസ്.ഇ.ബി വായ്പയെടുക്കുകയാണ്. ഇതോടെ വായ്പാബാധ്യത 5200കോടിരൂപയിൽ നിന്ന് 9054കോടിരൂപയായി ഉയർന്നു.നിലവിൽ 263കോടിരൂപയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടം.
കെ.എസ്.ഇ.ബിക്ക് നിലവിൽ മുഴുവൻ സമയ ചെയർമാനില്ല. ചെയർമാനും ഫിനാൻസ് വിഭാഗം ഡയറക്ടറുമായിരുന്ന എൻ.എസ്.പിള്ള ജൂലായ് 31ന് വിരമിച്ചു. ഉൗർജ്ജവകുപ്പ് സെക്രട്ടറി ബി.അശോകിനാണ് ചെയർമാന്റെ ചുമതല.
കുടിശിക
1150കോടി രൂപ:സ്വകാര്യസ്ഥാപനങ്ങൾ
698 കോടി:ഗാർഹിക ഉപഭോക്താക്കൾ
740 കോടി:വാട്ടർ അതോറിറ്റി
253 കോടി: മറ്റ് സർക്കാർ സ്ഥാപനങ്ങൾ
80 കോടി:കേന്ദ്ര സ്ഥാപനങ്ങൾ
2921 കോടി:ആകെ കുടിശിക
....................................................
ബിൽ വരുമാനം
1.20 കോടി
ഉപഭോക്താക്കൾ
13,521 കോടി രൂപ
ഉപഭോക്താക്കളിൽ
നിന്നുള്ള വരുമാനം
30 %
വാണിജ്യ,വ്യാപാര
സ്ഥാപനങ്ങൾ
70%
വരുമാനവും ഈ വാണിജ്യ,
വ്യാപാര മേഖലയിൽ നിന്ന്
......................................................
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |