തിരുവനന്തപുരം: കെ.എസ്.ഇ.ബി ദിവസവും 71.50 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചാണ് വൈദ്യുതി വിതരണം ചെയ്യുന്നതെന്ന് വൈദ്യുതിനിരക്ക് കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് നൽകുന്നതിന് മുന്നോടിയായി നടത്തിയ കണക്കെടുപ്പിൽ പറയുന്നു. ഡിസംബർ 25ന് താരിഫ് പെറ്റീഷൻ ഫയൽ ചെയ്യും.
ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ 11 പൈസയാണ് നഷ്ടം. ഇതുവച്ചാണ് പ്രതിദിനം 71.50ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. സംസ്ഥാനത്ത് ഒന്നേകാൽ കോടി ഉപഭോക്താക്കൾക്ക് ദിവസം വേണ്ടത് 3800 മെഗാവാട്ട് വൈദ്യുതിയാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നതാകട്ടെ കേവലം 1650 മെഗാവാട്ടും. ശേഷിക്കുന്നതത്രയും വൻ തുകയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരികയാണ്.
60 ശതമാനവും ഗാർഹിക ഉപഭോക്താക്കളാണ്. രാത്രികാലത്തെ അമിത വൈദ്യുതി ഉപഭോഗം കാരണം 300 മെഗാവാട്ടിന്റെ കമ്മിയാണ് ദിവസവും. രാത്രികാല വൈദ്യുതിക്ക് കൂടിയ നിരക്ക് അനുവദിക്കണമെന്ന് അതിനാൽ കമ്മിഷനോട് ആവശ്യപ്പെടും.
ദുർബല വിഭാഗങ്ങൾക്ക് സൗജന്യമായും കർഷകർക്കും മറ്റും കുറഞ്ഞ നിരക്കിലും വൈദ്യുതി നൽകുന്നതു മൂലവും നഷ്ടമുണ്ട്. ഇതിന് പുറമെയാണ് കുടിശികയും വരവും ചെലവും തമ്മിലുള്ള അന്തരം റെഗുലേറ്ററി കമ്മിഷൻ അംഗീകാരിക്കാത്തത് മൂലമുള്ള അധിക ബാദ്ധ്യത.
നിരക്ക് കൂട്ടിയപ്പോൾ കിട്ടിയ പ്രതിവർഷ വരുമാന വർദ്ധന
2012 :1652 കോടിരൂപ
2013 : 642 കോടിരൂപ
2014: 963 കോടിരൂപ
2017: 550 കോടിരൂപ
2019 : 962 കോടിരൂപ
ഒരുവർഷ വരവും ചെലവും
വരവ് - 12612 കോടി രൂപ
ചെലവ്
ശമ്പളവും പെൻഷനും- 4700 കോടി
വൈദ്യുതി വാങ്ങാൻ- 9200 കോടി
നഷ്ടം- 1288 കോടി
3200 കോടി
പിരിഞ്ഞുകിട്ടാനുള്ളത്
12419 കോടി
പെൻഷൻ ഫണ്ടിലേക്ക് കൊടുക്കാനുള്ളത്
തെളിവെടുപ്പിന് ശേഷം വർദ്ധന
ഡിസംബർ 31ന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകണം
ജനുവരി ആദ്യം ഇത് റെഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തും
ജനുവരി,ഫെബ്രുവരി മാസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പൊതു തെളിവെടുപ്പ്
സർക്കാരിന്റേതുൾപ്പെടെ അഭിപ്രായം വിശകലനം ചെയ്ത് അന്തിമ നിലപാട്
മാർച്ചിൽ നിരക്ക് വർദ്ധന പ്രഖ്യാപിക്കും. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |