തിരുവനന്തപുരം: പ്രതിമാസം 20 ഡ്യൂട്ടി ചെയ്യാത്ത ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ നിബന്ധന കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പിൻവലിച്ചു. ഇന്നലെ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ചർച്ചയിലാണിത്.
തൊഴിലാളി സംഘടനകളുമായി ധാരണയിലെത്താത്ത വ്യവസ്ഥകൾ സേവന വേതന കരാറിൽ ഉൾപ്പെടുത്തിയത് പിൻവലിക്കാൻ മാനേജ്മെന്റ് നിർബന്ധിതമാകുമെന്ന് ഇന്നലെ 'കേരളകൗമുദി' റിപ്പോർട്ടു ചെയ്തിരുന്നു.
അർഹമായവർക്ക് മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള അവധികൾ എന്നിവ അനുവദിക്കും. ഇതുൾപ്പെടെ വർഷം മിനിമം 190 ഡ്യൂട്ടി ചെയ്യണം. കരട് റിപ്പോർട്ടിൽ ഇത് 240 ആയിരുന്നു. ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ 23 തവണ ചർച്ച നടന്നിരുന്നു. മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്നത് നാലാമത്തെ ചർച്ചയാണ്. . ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ പിൻവലിക്കണമെന്ന് ഇന്നലെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. പെൻഷൻ വർദ്ധിപ്പിക്കൽ കരാറിന്റെ ഭാഗമാക്കണമെന്ന് സംഘടകൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
ധാരണയായത്
പമ്പുകളിലേക്കുള്ള ജീവനക്കാരെ അവരുടെ താത്പര്യമനുസരിച്ച് നിയമിക്കും.
ആശ്രിത നിയമനം പല ഘട്ടങ്ങളായി അനുവദിക്കും.
ടിക്കറ്റ് റാക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകൾ ഒറ്റത്തവണ തീർപ്പാക്കും
ബസുകൾ വൃത്തിയാക്കാതെ കണ്ടെത്തിയാൽ യാത്രക്കാർക്ക് പരാതിപ്പെടാം,. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |