തിരുവനന്തപുരം: ചങ്ങനാശേരിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്‌പ്രസ് അതേ രീതിയിൽ നിലനിറുത്താൻ സി.എം.ഡി ബിജു പ്രഭാകർ നിർദ്ദേശം നൽകി. ബസിലെ ഡ്രൈവർ പൊന്നുക്കുട്ടനടക്കം സർവീസ് പോകുന്ന ജീവനക്കാർ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണിത്. മാതൃകാപരമായി നടക്കുന്ന സർവീസിൽ ധാരാളം സ്ഥിരം യാത്രക്കാർ സർവീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടർന്നും സൂപ്പർ എക്സ്പ്രസായി നടത്തുന്നതിന് അനുമതി നൽകുന്നത്. അന്തർ സംസ്ഥാന സർവീസ് സൂപ്പർ ഡീലക്സായി ഉയർത്തുന്നതിന് സ്വിഫ്‌ട് ബസാക്കാൻ തീരുമാനിച്ചിരുന്നു. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി സ്വിഫ്‌ട് രംഗത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |