SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.28 PM IST

കര കയറ്റാം : ആന വണ്ടിയെ

v

തിരുവനന്തപുരം: കടം കയറി മുടിഞ്ഞു.നിൽക്കക്കള്ളിയില്ലാതെ വായ്പാ ബാദ്ധ്യത.കിട്ടുന്ന വരുമാനത്തിന്റെ

ഇരട്ടി ചെലവ്.ജീവനക്കാരുടെ ശമ്പളത്തിനും,പെൻഷനും പാങ്ങില്ല.കരകാണാക്കടലിൽ അകപ്പെട്ട

കെ.എസ്.ആർ.ടി.സിയെ കര കയറ്റാൻ മാനേജ്മെന്റും ജീവനക്കാരും സർക്കാരും ഒരേ മനസ്സോടെ കൈകോർത്താൽ മതിയെന്ന് പ്രതിമാസ വരവ് ചെലവ് കണക്കുകൾ വ്യക്തമാക്കുന്നു.

വരവും ചെലവും

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് കിട്ടിയ ടിക്കറ്റ് വരുമാനം 157 കോടി . ടിക്കറ്റിതര വരുമാനം ഉൾപ്പെടെ 166.71 കോടി.

ഒരു മാസത്തെ ശമ്പളത്തിനു വേണ്ടത് 82 കോടി രൂപ. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ 98.27 കോടി . കഴിഞ്ഞ മാസം ഏറെ വൈകിയെങ്കിലും ജീവനക്കാർക്ക് ഇത്രയും തുക കൊടുത്തു. ശേഷിച്ചത് 68 കോടി . ഡീസലിന് നൽകിയത് 97.69 കോടി . ബാങ്ക് കൺസോർഷ്യത്തിന് 30.18 കോടി .വരവിലും അധികം ചെലവ് 85.5 കോടി .

₹പ്രതിക്കൂട്ടിൽ

സർക്കാരും

സാമ്പത്തി പ്രതിസന്ധി രൂക്ഷമായ കോർപ്പറേഷന് പ്രതിമാസം ധനസഹായം 30 കോടിയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഈ സഹായം തുടരുന്നതോടൊപ്പം, കടബാദ്ധ്യത സർക്കാർ ഏറ്റെടുക്കുകയും , ഡീസലിന് മേലുള്ള നികുതി ഒഴിവാക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ശമ്പളവും പെൻഷനും മുടങ്ങാതെ നൽകാം.ബാക്കി ചെലവുകൾ ബസ് സർവീസുകളുടെ എണ്ണം കൂട്ടി പരിഹരിക്കാം..

വായ്പാ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുമ്പോൾ ഒഴിയുന്നത് പ്രതിമാസം 30 കോടിയുടെ ബാദ്ധ്യത

 ഡീസലിന്റെ നികുതി ഒഴിവാക്കുമ്പോൾ 30 കോടി

 3400- മുതൽ 3600 വരെ ബസുകൾ ഓടുമ്പോൾ വരുമാനം 157 കോടി.സർവീസുകളുടെ എണ്ണം കൂട്ടിയാൽ

200 കോടി വരെ

. ₹പെരുകുന്ന

കട ബാദ്ധ്യത

ബാങ്ക് കൺസോർഷ്യത്തിൽ നിന്നും 3100 കോടിയാണ് 2018ൽ കെ.എസ്.ആർ.ടി.സി വായ്പയെടുത്തത്. പ്രതിദിന തിരിച്ചടവ് 98 ലക്ഷം . . 8.5% നിരക്കിലാണ് വായ്പ. ഇനിയും അടച്ചുതീർക്കാൻ 3040 കോടി

₹ഇന്ധന നികുതി

‌ഡീസൽ വാങ്ങുന്ന വകയിൽ കെ.എസ്.ആർ.ടി.സി 24.80% നികുതിയാണ് സർക്കാരിന് നൽകുന്നത്. . മാർച്ചിൽ ചെലവായത് 88.42 കോടി . കഴിഞ്ഞ മാസം അത് 97.69 കോടിയായി.

''കടബാദ്ധ്യത ഏറ്റെടുക്കണമെന്ന് അസോസിയേഷൻ പലതവണ ആവശ്യപ്പെട്ടതാണ്. സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടായാൽ കോർപറേഷന് നേട്ടമാവും''

-ശാന്തകുമാർ, സെക്രട്ടറി,

കെ.എസ്.ആർ.ടി എംപ്ലോയീസ് അസോ.

''കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞതാണ് അത് നടപ്പിലാക്കണം''- --കെ.എൽ.രാജേഷ്,

ജനറൽ സെക്രട്ടറി, കെ.എസ്.ടി എംപ്ലോ. സംഘ്

''സർക്കാർ അവഗണന ഒഴിവാക്കിയാൽ കെ.എസ്.അർ.ടി.സിയിലെ പ്രതിസന്ധി മാറും''

-വി.എസ്. ശിവകുമാർ,

ജനറൽ സെക്രട്ടറി, ടി.ഡി.എഫ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.