SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.40 PM IST

 നൂറോളം പേർ അറസ്റ്റിൽ --- സ്വിഫ്ട് ഇലക്ട്രിക് ബസുകൾ തടഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാർ

p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ഇലക്ട്രിക് ബസുകളെ സിറ്റി സർക്കുലർ സർവീസിന് ഇപയോഗിക്കുന്നതിനെതിരെ ഇന്നലെ ഭരണാനൂകൂല സി.ഐ.ടി.യു തൊഴിലാളികളുൾപ്പെടെ പ്രതിഷേധിച്ചത് ശമ്പളം വൈകുന്നതിലെ രോഷം കൂടിയായി.

സി.ഐ.ടി.യുവിന്റെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനാണ് ശക്തമായ പ്രതിരോധം തീർത്തത്. അസോസിയേഷന്റെ നേതാക്കളും പ്രവർത്തരും കിഴക്കേകോട്ടയിലും പേരൂർക്കടയിലും ഇലക്ട്രിക് ബസുകൾ തടഞ്ഞു. പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫിലെ പ്രവർത്തർ ഉദ്ഘാടന വേദിയായ തമ്പാനൂർ ബസ് ടെർമിനലിൽ പ്രതിഷേധിച്ചു. എംപ്ലോയീസ് സംഘ് ചടങ്ങ് ബഹിഷ്കരിച്ചു. രാവിലെ എഴരയോടെ തുടങ്ങിയ പ്രതിഷേധം രണ്ടു മണിക്കൂറോളം നീണ്ടു.

കിഴക്കേകോട്ടയിൽ മുപ്പതും പേരൂർക്കടയിൽ അമ്പതും അസോസിയേഷൻ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. തമ്പാനൂരിൽ 15 ടി.ഡി.എഫ് പ്രവർത്തകരും അറസ്റ്റിലായി.

രാവിലെ ഒൻപതോടെ ഇലക്ട്രിക് ബസ് സർവീസുകൾ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. വിമാനത്താവളത്തിലേക്കുള്ള സർവീസുകളും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്നലെ വരെ സർക്കുലർ ബസുകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരായിരുന്നു. 68ൽ 23 സർവീസുകളാണ് സ്വിഫ്ടിന്റെ ഇലക്ട്രിക് ബസുകൾക്ക് നൽകിയത്. സ്വിഫ്ട് ജീവനക്കാരെ സഹായിക്കാൻ കെ.എസ്.ആർ.ടി.സിക്കാരെയും നിയോഗിച്ചെങ്കിലും അവരാരും ഡ്യൂട്ടിക്കെത്തിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.