അഞ്ചുപേരെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സെൻട്രൽ യൂണിറ്റിൽ പ്രതിദിന കളക്ഷൻ തുകയിൽ നിന്ന് 1.17 ലക്ഷം രൂപ കാണാതായി. കളക്ഷനായി ലഭിച്ച തുകയും ബാങ്കിൽ അടച്ചതുകയും തമ്മിലാണ് വ്യത്യാസം കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിപ്പോ സൂപ്രണ്ട് ഉൾപ്പെടെ 5 പേരെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് സുരേഷ്‌കുമാർ, അസിസ്റ്റന്റുമാരായ അനിൽകുമാർ, ഉദയകുമാർ, ജോസ് സൈമൺ, സുരേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.സെപ്‌തംബർ രണ്ടിന് ശേഷമുള്ള കണക്കുകളിലാണ് വ്യത്യാസമുള്ളത്. 25000 രൂപയുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് 1.17 ലക്ഷത്തിന്റെ വ്യത്യാസം കണ്ടെത്തിയത്. സാമ്പത്തിക തിരിമറിയാണോ അതോ ചെലവിന്റെ വൗച്ചറുകൾ സൂക്ഷിക്കുന്നതിലെ പിഴവുകളാണോ എന്ന് വ്യക്തമായിട്ടില്ല. ഇവിടെ ദിവസം 40- 50 ലക്ഷം രൂപയുടെ വരുമാനമുണ്ട്. ഇന്ധന പ്രതിസന്ധിയുടെ കാലത്ത് കളക്ഷൻ തുക നേരിട്ട് നൽകിയാണ് ഡീസലടിച്ചത്. ഇത് സംബന്ധിച്ച് വൗച്ചറുകൾ വിട്ടുപോയതാകാം പിശകിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |