തിരുവനന്തപുരം; പ്രതിദിനം ആറ് കോടിയോളം രൂപ കൈകാര്യം ചെയ്യുന്ന കെ.എസ്.ആർ.ടി.സിയിൽ അക്കൗണ്ടിംഗ് വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ജനുവരി 13 ന് കോർപ്പറേഷനും, അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പ് വച്ച സേവന വേതന കരാർ പ്രകാരമാണിത്.
പ്രത്യേക അക്കൗണ്ടിംഗ് വിഭാഗം ഇല്ലാതിരുന്നത് കാരണം 2017-18 വർഷം വരെ മാത്രമേ ഓഡിറ്റ് പൂർത്തികരിച്ചിട്ടുള്ളൂ.ദിവസേന യൂണിറ്റുകളിൽ നിന്നും ശേഖരിക്കുന്ന കണക്കുകളിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. നിലവിലുള്ള അസിസ്റ്റന്റ് വിഭാഗം ജീവനക്കാരിൽ നിന്നും ബി-കോം, എം കോം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തിയാവും അക്കൗണ്ടിംഗ് വിഭാഗം രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ചീഫ് ഓഫീസ് , ജില്ല ഓഫീസ് , ഡിപ്പോ എന്നിവടങ്ങളിലായി 17 സൂപ്രണ്ടുമാരെയും, 165 അസിസ്റ്റന്റ് വിഭാഗം ജീവനക്കാരേയും ഉൾപ്പെടുത്തും. സൂപ്രണ്ടുമാരായി ബി-കോം, എം-കോംകാരെ പരിഗണിക്കും. ഇവരെ ലഭ്യമാകാത്ത സാഹചര്യത്തിൽ നിലവിലെ സൂപ്രണ്ട്മാരിൽ നിന്നും താൽപര്യമുള്ളവരെ തിരഞ്ഞെടുപ്പ് പരിശീലനം നൽകി നിയമിക്കും.ആവശ്യമെങ്കിൽ ഡ്രൈവർ ഒഴികെയുള്ള മറ്റ് വിഭാഗങ്ങളിലെ ബി.കോം, എം.കോം കാരെയും പരിഗണിക്കും.
അക്കൗണ്ടിംഗ് വിഭാഗത്തിൽ താൽപര്യമുള്ള ജീവനക്കാർ 2023 ഫെബ്രുവരി 28 ന് മുൻപായി സമ്മതപത്രം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നൽകണം. നിയമനങ്ങൾ നിലവിൽ താൽക്കാലികമായിക്കും. 2023 ഏപ്രിൽ മാസത്തിൽ നിശ്ചിത യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുതിയ കേഡർ വിഭാഗം രൂപീകരിച്ച് സ്ഥിരമായ അക്കൗണ്ടിംഗ് വിഭാഗമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |