തങ്ങളെ ഇ.ഡി ചോദ്യം ചെയ്തതായും ആരോപണം
തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആരാധനാലയങ്ങളുടെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി മുൻമന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായും ഇ.ഡി നോട്ടീസിന്റെ രേഖകൾ പുറത്തു വിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണ്. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകും. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നു. അബ്ദുറഹിമാൻ നഗർ സഹകരണബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപങ്ങളും അന്വേഷിക്കണം. കേരള ബാങ്കിൽ ബാക്കി 13 ജില്ലകളും ലയിച്ചപ്പോൾ മലപ്പുറം മാത്രം മാറി നിന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ട്.
അബ്ദുറഹിമാൻ നഗർ ബാങ്കിൽ പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചത് ആദായ നികുതി
വകുപ്പ് പിടിച്ചപ്പോൾ, രണ്ടരക്കോടി പിഴ നൽകി ബാക്കി വാങ്ങി. ഇത് എൻ.ആർ.ഐ. അക്കൗണ്ടാണെന്നാന്ന് കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞത് .സഭയെ തെറ്റിധരിപ്പിച്ചതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |