മലപ്പുറം: വിവാഹപ്രായം 21 ആയി ഉയർത്തുന്നത് മുസ്ലിം വ്യക്തിനിയമത്തിലുള്ള കൈകടത്തലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതേതര പാർട്ടികളുമായി യോജിച്ചും സാമൂഹ്യ, സാംസ്‌കാരിക വേദികളിൽ പ്രചാരണം നടത്തിയും രാഷ്ട്രീയമായി എതിർക്കും. നിയമ പോരാട്ടത്തിന്റെ സാദ്ധ്യതയും പരിശോധിക്കും. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയത് പ്രായോഗിക വിഷമങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയുമുണ്ടാക്കും. പൗരത്വ നിയമം നടപ്പാക്കുന്നതിൽ പിന്നാക്കം പോയത് പോലെ ഇതിലും സർക്കാരിന് പരാജയം നേരിടും. ഇത് മുസ്‌ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. മറ്റു സമുദായങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കും. മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള കടന്നുകയറ്റമാണിത്. ഒരുവിഭാഗം മാത്രമാണ് പ്രതിഷേധിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത് പതിവുപോലെ വിഭാഗീയത ഉണ്ടാക്കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |