തൃശൂർ: കുതിരാൻ ടണലിന് മുന്നിലെ റോഡിന്റെ ഇരുവശങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ വനഭൂമി നൽകിയപ്പോൾ പകരം തുല്യമായ റവന്യൂഭൂമി കൊടുത്തിട്ടില്ലെന്ന് വിവരാവകാശരേഖ. രണ്ടാമത്തെ ടണലിന്റെ പണികളെ ഇത് ബാധിച്ചേക്കും.
ദേശീയപാത അതോറിറ്റി വനംവകുപ്പിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലും അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പീച്ചി വന്യജീവി സങ്കേതത്തിലെ 0.9964 ഹെക്ടറിലും തൃശൂർ ഫോറസ്റ്റ് ഡിവിഷനിലെ 0.4334 ഹെക്ടറിലും പണി നടത്താനുള്ള ആദ്യഘട്ട അനുമതി നൽകി ജനുവരി 31ന് ഉത്തരവിട്ടത്. ഉത്തരവിലെ അഞ്ചാമത്തെ നിബന്ധനപ്രകാരം സർക്കാർ തത്തുല്യമായ റവന്യൂഭൂമി നൽകിയാൽ മാത്രമേ ആദ്യഘട്ടത്തിന് അനുമതി ലഭിക്കൂവെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സർക്കാർ റവന്യൂഭൂമി നൽകിയിട്ടില്ല.
ഒരു ടണൽ തുറക്കാൻ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ കൊടുത്ത ഹർജിയുടെ മറുപടിയിലും ദേശീയപാത അതോറിറ്റി ഇത് ഉന്നയിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച, മുഖ്യമന്ത്രിയുടെ യോഗത്തിന്റെ മിനിറ്റ്‌സിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |