ആലപ്പുഴ : പമ്പ,അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്കഭീഷണിയിലായി. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ നൂറുകണക്കിന് ഹെക്ടറുകളിലെ വിളവെടുപ്പിന് പാകമായ നെല്ല് നിലംപൊത്തി. നെല്ലുസംഭരണവും മുടങ്ങി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനർനിർമ്മാണ ജോലികൾ തടസപെട്ടു. തോട്ടപ്പള്ളി സ്പിൽവേ വഴി നീരൊഴുക്ക് ശക്തമായി തുടരുന്നത് ആശ്വാസം പകരുന്നു. ജലനിരപ്പ് കൂടുതലായി ഉയർന്നാൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |