കൊച്ചി: ലക്ഷദ്വീപ് കളക്ടറുടെ കോലംകത്തിച്ച സംഭവത്തിൽ 11 പേരെക്കൂടി അറസ്റ്റുചെയ്തു. ഇതോടെ ഈ കേസിൽ 23 പേർ അറസ്റ്റിലായി.
തുറമുഖം, ഷിപ്പിംഗ്, വിമാനത്താവളം വഴിയുള്ള എല്ലാ സേവനങ്ങളുടെയും നടത്തിപ്പിന് കരട് നിയമം തയ്യാറാക്കാൻ ആറംഗ സമിതിക്ക് ലക്ഷദ്വീപ് ഭരണകൂടം രൂപംനൽകി. അസി.എൻജിനിയർ (ഷിപ്പിംഗ്), ഡെപ്യൂട്ടി ഡയറക്ടർ (സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ), അസി.ഡയറക്ടർ (ഓപ്പറേഷൻ), അസി.ഡയറക്ടർ (ഏവിയേഷൻ), പോർട്ട് അസിസ്റ്റൻഡ് ഇൻ ഡി.പി.സി.എ, പോർട്ട് അസിസ്റ്റൻഡ് - കവരത്തി എന്നിവരാണ് സമിതിഅംഗങ്ങൾ. ആദ്യയോഗം ജൂൺ 5ന് ചേരും.
പ്രതിഷേധിക്കാൻ പുതിയ സമിതി
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സർവകക്ഷിയോഗത്തിൽ ഓൾ പാർട്ടി ജോയിന്റ് കൗൺസിലിന് രൂപംനൽകി. കൗൺസിലിൽ ബി.ജെ.പി നേതാവും ഉൾപ്പെടുന്നു. കൺവീനർമാരായി ഡോ. പി.പി. കോയയെയും യു.സി.കെ തങ്ങളെയും തിരഞ്ഞെടുത്തു. ഡോ. സാദിഖ്, കോമളം കോയ, സി.ടി. നജ്മുദ്ദീൻ എന്നിവർ കോ-ഓർഡിനേറ്റർമാരും കാസിം കോയ സി.എൻ ജോയിന്റ് കോ-ഓർഡിനേറ്റർമാരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |