കൊച്ചി: എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസവകുപ്പ് ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനം. ജീവനക്കാരോട് ഏഴുദിവസത്തിനകം കവരത്തിയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാനാണ് ഡയറക്ടറുടെ ഉത്തരവ്. ഓഫീസിലെ ഫർണിച്ചറുൾപ്പെടെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണം. ഫയലുകൾ ദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഹാജരാക്കണം. അഞ്ച് ഉദ്യോഗസ്ഥരാണ് കൊച്ചിയിലെ ഓഫീസിലുണ്ടായിരുന്നത്.
കേരളത്തിൽ പഠനത്തിനെത്തുന്ന ലക്ഷദ്വീപിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഓഫീസാണിത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അറിയിക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും ചുമതലയുണ്ടായിരുന്ന ഓഫീസിനാണ് ഇതോടെ താഴുവീഴുന്നത്. കേരളത്തിലെ വിവിധ മെഡിക്കൽ, എൻജിനീയറിംഗ്, മറ്റ് കോളേജുകൾ,സർവകലാശാല കാമ്പസുകൾ തുടങ്ങിയവയിൽ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |