SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.11 AM IST

വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് വിദഗ്ദ്ധർ

life-mission

തിരുവനന്തപുരം: വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ച കേസിൽ കുരുങ്ങിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ദ്ധസമിതി. സർക്കാർ നിയോഗിച്ച തൃശൂർ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ, ക്വാളി​റ്റി കൺട്രോളർ (എറണാകുളം), പി.ഡബ്ല്യു.ഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനിയർ (തൃശൂർ) എന്നിവരടങ്ങിയ സമിതി വിജിലൻസിനു റിപ്പോർട്ട് കൈമാറി. ഫ്ലാറ്റ് നിർമ്മിച്ചത് ചരിവുള്ള ഭൂമിയിലാണെന്നും ഫ്ലാറ്രിനു ചുറ്റും ഫയർഫോഴ്സ് വാഹനം പോകാൻ സ്ഥലമില്ലെന്നുമൊക്കെ ആരോപണം ഉയർന്നിരുന്നു.

തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്​റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്​റ്റ് തുടങ്ങിയവ നടത്തി. തൃശൂർ എൻജിനിയറിംഗ് കോളേജിലായിരുന്നു കോൺക്രീ​റ്റ് പരിശോധന. യു.എ.ഇ കോൺസുലേ​റ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കി 140 ഫ്ളാ​റ്റുകൾ നിർമ്മിക്കാനാണ് പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നാണു കരാർ. ഫ്ലാറ്ര് നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്നു യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴിനൽകിയിരുന്നു. വിജിലൻസിനു പുറമെ സി.ബി.ഐയും ലൈഫ് അഴിമതി അന്വേഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.