തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ കരട് പട്ടികയിലെ ആദ്യഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആക്ഷേപമോ പരാതിയോ ഉള്ളവർക്ക് ഇന്ന് രാത്രി 12 വരെ ഓൺലൈനായി അറിയിക്കാം. അതിനുശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇന്നലെ വൈകിട്ട് നാല് വരെ 43,422 അപ്പീലുകളാണ് ലഭിച്ചത്. ഇതിന് പുറമേ പൊതുജനങ്ങളുടെ ആറ് ആക്ഷേപങ്ങളും ലഭിച്ചു.
ആദ്യഘട്ടത്തിലെ അപ്പീലുകൾ 29നകം തീർപ്പാക്കും. പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളിൽ നഗരസഭാ സെക്രട്ടറിയും കൺവീനറായ സമിതിയാണ് അപ്പീൽ പരിശോധിക്കുന്നത്. ഇതിന് ശേഷമുള്ള പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലായ് എട്ടുവരെ രണ്ടാംഘട്ട അപ്പീൽ നൽകാം. കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീൽ പരിഗണിക്കുന്നത്. ആദ്യ അപ്പീലിൻമേൽ പരിഹാരമാകാത്തവർക്ക് മാത്രമേ രണ്ടാം ഘട്ടം അപ്പീൽ നൽകാനാകൂ. 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. അന്തിമ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |