SignIn
Kerala Kaumudi Online
Thursday, 25 April 2024 4.27 PM IST

വെറും കൈയോടെയല്ല അനീഷിന്റെ ലൈവ് പിറകെ വരും 'മെഗാ" സമ്മാനം

an

തിരുവനന്തപുരം: ഈ ലോക്ക് ഡൗൺ നാളുകളിലും നടൻ അനീഷ് രവി ഫേസ്ബുക്ക് ലൈവിലുണ്ട്. ചുമ്മാ കൊച്ചു വർത്തമാനം പറഞ്ഞിരിക്കും. വീട്ടിലിരിക്കുന്നവരുടെ ബോറടി മാറ്റുന്നതിനൊപ്പം പാട്ടുകളും പാടും. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കും. ശരിയുത്തരം പറയുന്നവർക്ക് സ്പോട്ടിൽ തന്നെ ചെറു സമ്മാനങ്ങൾ. 1 ജി.ബി,​ 2 ജി.ബി,​ 3 ജി.ബി എന്നിങ്ങനെ ഡേറ്റായാണ് സമ്മാനമായി നൽകുന്നത്. ലോക്ക് ഡൗൺ തീരുന്നതോടെ 'മെഗാ" സമ്മാനവും എത്തും.

കഴിഞ്ഞ ലോക്ക് ഡൗൺ പിൻവലിച്ച ശേഷം കവളപ്പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിയ അനീഷ് വിദ്യാർത്ഥികൾക്ക് നൽകിയത് 51 ടിവികൾ. ധാരാളം പേർക്ക് ചികിത്സാ സഹായവും നൽകി. ഇത്തവണ അതിലും കൂടുതൽ ചെയ്യാനാണ് തീരുമാനം. അമേരിക്കയിൽ കഴിയുന്ന മ‌ഞ്ജിമ 5,​001 രൂപ സ്പോൺസർ ചെയ്തിട്ടുണ്ട്. ബംഗളൂരുവിലെ പ്രൊഫ. ഗീതഅമ്മയും ഒരു സർപ്രൈസ് ഗിഫ്റ്റ് സ്പോൺസർ ചെയ്തു.

സ്നേഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ചു നല്ല നിമിഷങ്ങൾ എന്ന ചിന്തയാണ് കഴിഞ്ഞ ലോക്ക് ഡൗണിൽ ഇത്തരമൊരു ഉദ്യമത്തിന് അനീഷിനെ പ്രേരിപ്പിച്ചത്. വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്താനും ഇതോടെ സാധിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കാണ് ലൈവ്. പത്ത് മിനിട്ട് പരിപാടി ഒരു മണിക്കൂറിലേക്ക് നീണ്ടു. ഇതോടെ പരിപാടി ഇഷ്ടമായവർ അനീഷുമായി ചേർന്ന് 'അനീഷ് ഫാമിലി ആൻഡ് ഫ്രണ്ട്സ്" എന്ന കൂട്ടായ്മ ഉണ്ടാക്കി. ഈ കൂട്ടായ്മയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. കഴിഞ്ഞ തവണ ലൈവിലെത്തിയ ഒരു ജൂവലറി ഉ‌ടമ സമ്മാനമായി സ്പോൺസർ ചെയ്തത് അഞ്ച് സ്വർണ്ണനാണയങ്ങളായിരുന്നു. 'കൗമുദി ടിവി"യിലെ ജനപ്രിയ പരമ്പര 'അളിയൻസി"ലെ ഒരു അളിയൻ അനീഷ് രവിയാണ്.

''എനിക്ക് കഴിയുന്ന സഹായമാണ് ചെയ്യുന്നത്. ലൈവിൽ വന്ന ചില കുട്ടികൾ പഠനാവശ്യത്തിന് മൊബൈൽ ഫോൺ ചോദിച്ചിട്ടുണ്ട്. ചിലർക്ക് വേണ്ടത് സർജറിക്കുള്ള പണമാണ്. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ അതൊക്കെ നടത്തിക്കൊടുക്കാനുള്ള ശ്രമം തുടങ്ങും''-

അനീഷ് രവി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.