തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണമേർപ്പെടുത്തിയ ഇന്നലെ ജനം അതിനോട് സഹകരിച്ചു. അത്യാവശ്യ സർവീസുകളൊഴികെ വാഹനങ്ങൾ തീരെ കുറവായിരുന്നു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നുള്ളൂ.
തിരുവനന്തപുരമുൾപ്പെടെ രോഗ വ്യാപനമേറിയ ജില്ലകളിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. അനാവശ്യമായി വാഹനങ്ങളുമായി ഇറങ്ങിയവരെ പൊലീസ് പിടികൂടി. അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിർത്തികളും ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന. തക്കതായ കാരണമില്ലാതെ കേരളത്തിലേക്ക് വന്ന നിരവധി വാഹനങ്ങൾ അതിർത്തികളിൽ തടഞ്ഞ് തിരിച്ചയച്ചു. ചരക്ക് വാഹനങ്ങളും അവശ്യസർവീസുകളും മാത്രമാണ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
452 പേർക്കെതിരെ കേസെടുത്തു
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 452 പേർക്കെതിരെ പൊലീസ് കേസെടുത്തു. 229 പേരെ അറസ്റ്റ് ചെയ്തു. 115 വാഹനങ്ങളും പിടികൂടി. മാസ്ക് ധരിക്കാത്തതിന് 5000 പേരാണ് പിടിയിലായത്. ക്വാറന്റൈൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |