തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്നുള്ളവർക്ക് യൂണിവേഴ്സിറ്റികളിൽ
അഡ്മിഷന്
പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് ലോകകേരളസഭയിൽ നിർദ്ദേശം. നിലവിലുള്ള എൻ.ആർ.ഐ ക്വോട്ടയിൽ യൂറോപ്പിലും ഗൾഫ് മേഖലയിലും നിന്നെത്തുന്നവരുമായി മത്സരിക്കേണ്ടിവരുമെന്നു മാത്രമല്ല, വിദ്യാഭ്യാസച്ചെലവും കൂടും. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.
കേരളത്തിൽ ആഫ്രിക്കയിൽ നിന്നുള്ള മെഡിക്കൽ ടൂറിസം,ഉത്തരവാദിത്വ ടൂറിസം മേഖലയിൽ വിപുല സൗകര്യമേർപ്പെടുത്തുന്നത് നിക്ഷേപവും ടൂറിസംവരുമാനവും ഉയർത്തും. ആഫ്രിക്കൻ ഖനികളിലെ വജ്രഉത്പന്ന സംസ്ക്കരണത്തിന് തൃശ്ശൂരിലെ സ്വർണ്ണപണിക്കാർക്ക് പരിശീലനം നൽകിയാൽ വ്യവസായ,നിക്ഷേപസാദ്ധ്യതയുണ്ടാകുമെന്നും സഭയിൽ അംഗങ്ങൾ പറഞ്ഞു. നിലവിൽ ഗുജറാത്തിലെ സൂററ്റിലേക്കാണിത് പോകുന്നത്.
പ്രവാസി ക്ഷേമനിധി: സർക്കാർ വിഹിതം നൽകണം
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയിൽ സർക്കാർ വിഹിതമായി 20ശതമാനം നൽകണമെന്ന് ലോകകേരളസഭയിൽ ആവശ്യം. വിദേശമലയാളികൾ 300രൂപാവീതവും ഇതരസംസ്ഥാന മലയാളികൾ 100രൂപാവീതവും വിഹിതമടയ്ക്കുന്നത് ഉപയോഗിച്ചാണ് 2000രൂപ മിനിമം പെൻഷനും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 35ലക്ഷത്തോളം പ്രവാസി മലയാളികളിൽ 3.41ലക്ഷം പേരാണ് ക്ഷേമനിധി അംഗങ്ങളായുള്ളത്.സർക്കാർ വിഹിതം വേണമെന്ന ആവശ്യം സർക്കാരിനെയും മുഖ്യമന്ത്രിയെയും അറിയിക്കാമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
പ്രവാസികൾക്ക് ക്ഷേമം ഉറപ്പാക്കാൻ ത്രിതലപഞ്ചായത്തുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ടാക്കണമെന്നും സേവനത്തിനായി ജില്ലാതലത്തിൽ സേവനകേന്ദ്രങ്ങൾ വേണമെന്നും ഒാൺലൈനായി പ്രവാസികൾക്ക് ഏത് സമയത്തും ഇതിലെ നടപടികൾ പൂർത്തിയാക്കാനും പ്രയോജനപ്പെടുത്താനും കഴിയണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |