SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.25 PM IST

ടൂറിസത്തിന്റെ മിയാവാക്കി പദ്ധതിയിൽ അഴിമതിയെന്ന് പരാതി: ലോകായുക്ത വിശദീകരണം തേടി

p

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കിയ മിയാവാക്കി വനവത്കരണ പദ്ധതിയുടെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് ലോകായുക്തയിൽ പരാതി.ചീഫ് സെക്രട്ടറി,മുൻ ടൂറിസം സെക്രട്ടറി റാണി ജോർജ്,മുൻ ടൂറിസം ഡയറക്ടർ ബാലകിരൺ,മുൻ ടൂറിസം ഡയറക്ടർ കൃഷ്മ തേജ,ടൂറിസം അടിസ്ഥാന വികസന മുൻ ചെയർമാൻ കെ.ജി.മോഹൻലാൽ,മുൻ ചീഫ് ഫോറസ്​റ്റ് കൺസർവേ​റ്റർ പത്മമൊഹന്തി,കേരള സർവകലാശാല ബോട്ടണി വിഭാഗം മേധാവി ഡോ.റ്റി.എസ്.സ്വപ്ന,ടൂറിസം ഫിനാൻസ് ഓഫീസർ സന്തോഷ്,നേച്ചർ ഗ്രീൻ ഗാർഡൻ ഫൗണ്ടേഷൻ സി.ഇ.ഒ ഹരിപ്രഭാകരൻ,കൾച്ചറൽ ഷോപ്പി എക്സി.ഓഫീസർ എസ്.ശശികുമാർ,ഇൻവീസ് മൾട്ടി മീഡിയ എം.ഡി എം.ആർ.ഹരികുമാർ,സ്​റ്റേ​റ്റ് അഗ്രിഹോൾട്ടി കൾച്ചർ സൊസൈ​റ്റി എന്നിവർക്കെതിരെയാണ് പരാതി.

പരാതി ഫയലിൽ സ്വീകരിച്ച ലോകായുക്ത സെപ്തംബർ 27 ന് വിശദീകരണം നൽകാൻ എതി‌ർകക്ഷികളോട് നിർദ്ദേശിച്ചു. കൊവിഡ് കാലത്താണ് ടൂറിസം വകുപ്പ് കോടികൾ മുടക്കി മിയാവാക്കി വനവത്കരണം നടപ്പാക്കിയത്.20 സെന്റ് മിയാവാക്കി വനവത്കരണത്തിനായി 3.7 കോടിരൂപയാണ് സ്വകാര്യ കമ്പനിയ്ക്ക് നൽകിയത്.സാധാരണ ടെൻഡറായിരുന്ന ഇത് പിന്നീട് ഇ-ടെൻഡറിലേക്ക് മാറി.ഇ-ടെൻഡർ നേടാൻ എതിർകക്ഷികളായ നേച്ചർ ഗ്രീൻ ഗാർഡൻ,കൾച്ചർ ഷോപ്പി,ഇൻവീസ് മൾട്ടി മീഡിയ എന്നിവർ ഒത്തുചേർന്നുണ്ടാക്കിയ കൺസോർഷ്യത്തിനാണ് കരാർ ലഭിച്ചത്.മൂന്ന് വർഷമെങ്കിലും മിയാവാക്കി വനവത്കരണം നടത്തി പരിചയം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് കരാർ നൽകിയതെന്നാണ് ഹർജിക്കാരന്റെ ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.