തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി കച്ചവടം ക്രമേണ കുറയുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. 2018-19 കാലയളവിൽ 9262 കോടിയുടെയും 2019-20 ൽ 9972 കോടിയുടെയും കച്ചവടം നടന്നപ്പോൾ 2020-21ൽ അത് 4910 കോടിയായി കുറഞ്ഞു. ഇതിൽ വരുമാനമായി സർക്കാർ ഖജനാവിൽ എത്തുന്നത് മൂന്നു ശതമാനം മാത്രമാണ്. ഏജൻസി കമ്മിഷൻ പരമാവധി കൊടുക്കുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം 237 ലോട്ടറികൾ റദ്ദാക്കി. ഇത് സർക്കാരിനും ഈ മേഖലയിലെ തൊഴിലാളികൾക്കും വരുമാന നഷ്ടമുണ്ടാക്കി. അതിന് പരിഹാരം കാണാൻ ലോക്ക്ഡൗൺ ഇളവ് വരുത്തിയ സാഹചര്യത്തിൽ മൂന്ന് വീതം നറുക്കെടുപ്പുകൾ നടത്തും. നിലവിലെ സാഹചര്യത്തിൽ പുതിയ ലോട്ടറികൾ ആരംഭിക്കുന്നതും വിജയകരമാക്കുന്നതും പ്രയാസകരമാണ്. ലോട്ടറി വില്പനയിലെ അനാശാസ്യപ്രവണതകൾ കണ്ടെത്തി തടയാൻ വകുപ്പ് തലത്തിൽ ഇന്റേണൽ വിജിലൻസ് വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |