വരന്തരപ്പിള്ളി: മാനസിക രോഗിയായ മകൻ അമ്മയെ തല്ലിക്കൊന്നു. കച്ചേരിക്കടവ് കിഴക്കൂടൻ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ എൽസി (75) എന്ന മണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജോർജിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. എൽസി തലയിൽ നിന്നു രക്തം വാർന്ന നിലയിൽ തറയിൽ കിടക്കുന്നത് തുറന്നു കിടന്ന വാതിലൂടെ അയൽവാസികളാണ് കണ്ടത്.
പൊലീസെത്തിയാണ് എൽസി മരിച്ചതായി സ്ഥിരീകരിച്ചത്. മരവടി കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് അനുമാനം. മുറിയിൽ ഇരിക്കുകയായിരുന്ന ജോർജിനോട് പുറത്തിറങ്ങാൻ പറഞ്ഞ പൊലീസിനെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് വരന്തരപ്പിള്ളി സി.ഐ മാർട്ടിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി. വെള്ളിയാഴ്ച രാത്രിയിൽ ജോർജ് അക്രമാസക്തനായി പറമ്പിൽ നടക്കുന്നത് കണ്ടുവെന്നും രാവിലെ വരെ ഇയാൾ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.നിരന്തരം ബഹളം വയ്ക്കുന്ന ആളായതിനാൽ അവർ കാര്യമാക്കിയില്ല. അമ്മയും മകനും മാത്രമാണ് വീട്ടിലുള്ളത്.
കഴിഞ്ഞ സെപ്തംബറിൽ അക്രമാസക്തനായ ഇയാളെ പിടികൂടാൻ വന്ന വരന്തരപ്പിള്ളി എസ്.ഐ തോമസിനെ ജോർജ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഒന്നര മാസം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. പുറത്തിറങ്ങിയ ഇയാൾ പല തവണ സമീപവാസികളെ ഉപദ്രവിച്ചതായും പരാതി ഉണ്ട്.
ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഫോറൻസിക് വിഭാഗവും ചാലക്കുടി ഡിവൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |