ന്യൂഡൽഹി:ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി പുരസ്കാരത്തിന് എം.മുകുന്ദൻ അർഹനായി. ഡൽഹി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡൽഹി:എ സോളിലോക്കി എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
ഇ.വി. ഫാത്തിമയും കെ. നന്ദകുമാറുമാണ് പരിഭാഷകർ. മുകുന്ദന് 25 ലക്ഷം രൂപയും പരിഭാഷകർക്ക്
10ലക്ഷം രൂപയും ലഭിക്കും. അവാർഡ് ഡൽഹി തെരുവുകളിലെ പാവപ്പെട്ടവർക്കായി സമർപ്പിക്കുന്നുവെന്ന് എം. മുകുന്ദൻ പറഞ്ഞു.
ബെന്യാമിനും എസ്.ഹരീഷിനും ശേഷം ജെ.സി.ബി പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മുകുന്ദൻ.
ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ്. 2018 ൽ ആദ്യ പുരസ്കാരം ലഭിച്ചത് ബന്യാമിനാണ്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്
സാറാ റായ്, അന്നപൂർണ ഗരിമെല്ല, ഷഹ്‌നാസ് ഹബീബ്, പ്രേം പണിക്കർ, അമിത് വർമ്മ എന്നിവരടങ്ങിയ ജൂറിയാണ് പുസ്‌തകം തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |