തിരുവനന്തപുരം: 2017 ബാച്ചിലെ എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ നീട്ടണമെന്നാവർത്തിച്ച് വിദ്യാർത്ഥികൾ. ഒരുവർഷത്തെ സിലബസ് ആറുമാസം കൊണ്ട് തീർത്താണ് പരീക്ഷ നടത്താൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചത്. ക്ളിനിക്കൽ പരിശീലനമടക്കം ലഭിച്ചശേഷമേ പരീക്ഷ നടത്താവൂ. വ്യാപക പ്രതിഷേധമുയർന്നിട്ടും നിലപാട് തിരുത്താതിരുന്നതോടെയാണ് നിലപാട് കടുപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
വ്യാഴാഴ്‌ച നടന്ന പരീക്ഷ 3600 വിദ്യാർത്ഥികളിൽ 1700 പേരും എഴുതിയെന്നാണ് ആരോഗ്യ സർവകലാശാല അറിയിച്ചത്. എന്നാൽ മുൻവർഷങ്ങളിൽ ചിലവിഷയങ്ങൾ നഷ്ടപ്പെട്ടവരുടെ കണക്ക് ചേർത്ത് എണ്ണം പെരുപ്പിച്ച് കാണിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
പരീക്ഷ സംബന്ധിച്ച പരാതികൾ ഹൈക്കോടതി പരിഗണനയിലാണ്. രണ്ട് മാസം കൂടി ക്ളിനിക്കൽ പരിശീലനം നൽകിയ ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ മെഡിക്കൽകോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് അംഗീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |