കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ നിലവിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മാതാവ് മല്ലി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് അപേക്ഷ നൽകി. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ മാറ്റി അസി.സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോനെ നിയമിക്കണമെന്നാണ് ആവശ്യം.
പാലക്കാട് മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിലെ സാക്ഷിവിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണിക്കൃഷ്‌ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറിയിരുന്നു. ഈ സമയം താനും കോടതിയിലുണ്ടായിരുന്നെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർക്കു കേസ് നടത്താൻ പരിചയക്കുറവുണ്ടെന്ന് തോന്നിയെന്നും അപേക്ഷയിൽ പറയുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നടപടികൾ തൃപ്തികരമല്ലെന്ന് പൊലീസിന്റെ റിപ്പോർട്ടിലുണ്ടെന്നും നിലവിലെ രീതിയിൽ വിചാരണ തുടർന്നാൽ പ്രതികൾ രക്ഷപ്പെടുമെന്ന ആശങ്കയുണ്ടെന്നും മല്ലി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |