കൊച്ചി: സന്തോഷവും സമാധാനവും പകർന്ന് മനുഷ്യരെ മികവുറ്റതാക്കുന്ന നന്മയാണ് പുസ്തകവായനയെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടാംഗവുമായ സി. രാധാകൃഷ്ണൻ പറഞ്ഞു. എത്ര വായിക്കുന്നോ,അത്രയും നല്ല മനുഷ്യനാകാൻ കഴിയുമെന്നും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണിയുടെ 25-ാമത് പുസ്തകമായ 'ജലജമന്തികൾ' പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രഹാളിൽ പ്രകാശനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
മനസിലും ഹൃദയത്തിലും തൊട്ടെഴുതുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. മലയാള സാഹിത്യത്തിന് മുതൽക്കൂട്ടാണ് മഞ്ചുവിന്റെ രചനകൾ. അദ്ദേഹത്തെപ്പോലുള്ളവർ അംഗീകാരത്തിലും ആദരവിലും പിന്നോട്ടുപോകേണ്ടതല്ലെന്നും ലഭിക്കേണ്ട അംഗീകാരം പിന്നാലെ വരുമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരൻ ഡോ. എം.എം. ബഷീർ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഗുരുദേവ സത്സംഗം പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജയൻ പുതുമന,ഗുരുദേവ സത്സംഗം വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ,മഞ്ചു വെള്ളായണി എന്നിവർ പ്രസംഗിച്ചു.
സാഹിത്യരംഗത്തെ സംഭാവനകൾക്ക് അദ്വൈതപ്രചാരസഭ ഏർപ്പെടുത്തിയ 11,111 രൂപയുടെ പുസ്കാരവും പൊന്നാടയും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന ചടങ്ങിൽ മഞ്ചു വെള്ളായണിക്ക് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |