തിരുവനന്തപുരം: ലാത്‌വിയൻ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിന്യായം കോടതി തുടങ്ങുന്നത് മനുസ്മൃതിയിലെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ശ്ലോകം ഉദ്ധരിച്ചു കൊണ്ടാണ്. മനുസ്മൃതിയിലെ യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ (എവിടെയെല്ലാം സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെയെല്ലാം ദേവതകൾ പരിലസിക്കുന്നു) എന്ന ശ്ലോകമാണ് കോടതി വിധിന്യായത്തിൽ എഴുതിച്ചേർത്തത്.
ഇതാണ് ഭാരതത്തിന്റെ അന്തസത്തയെന്ന് ഉത്തരവിലുണ്ട്. സ്ത്രീകൾക്കും അവരുടെ സുരക്ഷയ്ക്കുമായി ഭാരതം എത്രമാത്രം പ്രാധാന്യം പ്രാചീന കാലം മുതൽ നൽകിയിരുന്നു എന്ന് ഈ ശ്ലോകം അർത്ഥമാക്കുന്നു എന്നാണ് കോടതി നിരീക്ഷിക്കുന്നത്. മാത്രമല്ല തൈത്തിരിയോപനിഷത്തിലെ അതിഥി ദേവോ ഭവഃ എന്ന ശ്ലോകവും വിധിന്യായത്തിലുണ്ട്. അതിഥികൾക്ക് ഭാരതം എത്രമാത്രം മഹനീയ സ്ഥാനമാണ് കൽപ്പിച്ചിരിക്കുന്നതെന്നും കോടതി എടുത്തു പറയുന്നു.
ഇങ്ങനെയുള്ള ഭാരതത്തിലെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയക്ക് ഉണ്ടായ ദുര്യോഗം മാപ്പ് അർഹിയക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വിധിന്യാത്തിൽ ഉടനീളം പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന സാഹചര്യ തെളിവുകൾ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |