മറയൂർ: മറയൂർ ചന്ദന ലേലത്തിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് ഇത്തവണ നടന്നത്. ആകെ 1.98 കോടി രൂപയുടെ ചന്ദനം മാത്രമാണ് ലേലത്തിൽ പോയത്ത്. ഏറ്റവും ഉയർന്ന നിരക്കായി പാഞ്ചം ഇനത്തിൽപ്പെട്ട ചന്ദനത്തിന് കിലോയ്ക്ക് 16,800 രൂപ ലഭിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നടക്കുന്ന രണ്ടാമത്തെ ലേലമാണ്. സാധാരണ ഒരു ലേലത്തിൽ 30 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. പ്രമുഖ കമ്പനികൾ ലേലത്തിൽ പങ്കെടുക്കാത്തതാണ് തുകയിൽ വൻകുറവ് വരാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |