കൊച്ചി: ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ പേരാമംഗലത്ത് ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ ഉൗർജിതമാക്കി.
ചൊവ്വാഴ്ച പുലർച്ചെ കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് മാർട്ടിൻ പോയത് പേരാമംഗലത്തേക്കാണ്. രണ്ട് ദിവസം ഇവരുടെ സഹായത്തോടെയാണ് ഇയാൾ ഇവിടെ കഴിഞ്ഞത്. മാർട്ടിൻ അറസ്റ്റിലായ ശേഷം ഇവർ ഒളിവിലാണ്.
റിമാൻഡിൽ കഴിയുന്ന മാർട്ടിനെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ട്. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു യുവതിയെ കാക്കാനാട്ടെ ഫ്ളാറ്റിൽ കയറി ആക്രമിച്ച കേസിലും മാർട്ടിനും സുഹൃത്തിനുമെതിരെ അന്വേഷണം ആവശ്യമാണ്.
മാർട്ടിൻ ഒളിവിൽ കഴിഞ്ഞ കാക്കനാട്ടെ ഇൻഫോപാർക്കിന് സമീപം നിലംപതിഞ്ഞ മുകളിലെ ജുവൽസ് ലെക്സിംഗ്ടണിലെ ഫ്ളാറ്റ് ഇയാളുടെ അറസ്റ്റിലായ സുഹൃത്ത് ധനേഷ് ഏർപ്പാടാക്കിയതാണ്. ധനേഷിന്റെ കൂട്ടുകാരി വാടകയ്ക്കെടുത്തതാണ് ഫ്ളാറ്റ്. ഇവർ അറിയാതെയാണ് മാർട്ടിനെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |