തിരുവനന്തപുരം: വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഭാരത് ഭവൻ ഒരുക്കിയ നവംബർ 1 വരെ 65 ദിവസം നീണ്ടു നിന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗിന്റെ ആദ്യഘട്ടം സമാപിച്ചു. സമാപന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. മന്ത്രി സജി ചെറിയാൻ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കലാസമൂഹത്തിന് മുന്നിൽ സാംസ്‌കാരിക വകുപ്പ് ആവിഷ്കരിച്ച മാതൃകാപരവും നവീനവുമായ സാംസ്‌കാരിക ദൗത്യമാണ് മഴമിഴി എന്ന് ഗവർണർ സമാപന സമ്മേളന സന്ദേശത്തിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോക മലയാളി കൂട്ടായ്മകളുടെയും സഭാ ടിവിയുടെയും 54 പേജുകളിലായി ഒരു കോടി അഞ്ചു ലക്ഷത്തോളം പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ മഴമിഴിക്ക് സാധിച്ചു. ഇതിനു പുറമേ മഴമിഴിയിലെ കലാപ്രകടനങ്ങൾ നവംബർ മാസം മുതൽ 100 എപ്പിസോഡുകളിലായി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. നവംബർ 10 മുതൽ മഴമിഴി പദ്ധതിയുടെ രണ്ടാം ഘട്ടമായി 'തളിർമിഴി' തീയേറ്റർ ഫെസ്റ്റിവലിന് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |