കൊച്ചി: എം.ബി.ബി.എസ് അവസാനവർഷ പരീക്ഷയുടെ ഭാഗമായി മാർച്ച് 31നും ഏപ്രിൽ അഞ്ചിനും നടത്തിയ പരീക്ഷകൾ എഴുതാത്ത വിദ്യാർത്ഥികളുടെ കാര്യത്തിൽ ആരോഗ്യസർവകലാശാല ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മതിയായ പരിശീലനക്ളാസുകൾ ലഭിക്കത്തതിനാൽ, അവസാനവർഷ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ഹർജി സിംഗിൾബെഞ്ച് അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പരീക്ഷകൾ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥികൾക്കായി സപ്ളിമെന്ററി പരീക്ഷ നടത്താൻ കഴിയുമോ, സെപ്തംബറിൽ ആദ്യഅവസരമെന്ന തരത്തിൽ പരീക്ഷ നടത്താനാവുമോ എന്നീ പോംവഴികൾ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യ സർവകലാശാല അപ്പീലിൽ മറുപടി നൽകിയിരുന്നു.
. ഇനി അവശേഷിക്കുന്ന നാല് പരീക്ഷകൾ വിദ്യാർത്ഥികൾ എഴുതണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാതിരുന്നാൽ സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കുറേ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ല. ഇതിന് സർവകലാശാലയെ കുറ്റം പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |