ന്യൂഡൽഹി:രഹസ്യാന്വേഷണ ഏജൻസികളുടെ രേഖകൾ മീഡിയാവൺ ചാനലിന് കൈമാറാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രേഖകൾ കൈമാറിയാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡയറക്ടർ വൃന്ദ മനോഹർ ദേശായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയവൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത്. ഇതിന്റെ കാരണം ചാനൽ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സർക്കാർ സംവിധാനങ്ങളുടെ നയത്തിന്റെ ഭാഗമാണ്. ബന്ധപ്പെട്ട ഫയലുകൾ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അത് മുദ്രവച്ച കവറിൽ ഹാജരാക്കാമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ലൈസൻസ് പുതുക്കി ലഭിക്കണമെന്നത് ചാനൽ ഉടമകളുടെ അവകാശമല്ല. ചട്ടങ്ങളിലെ നിബന്ധനകൾ പാലിച്ചാൽ മാത്രമേ പുതുക്കാൻ കഴിയു. അതുകൊണ്ട് ചാനൽ ഉടമകൾ നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |