തിരുവനന്തപുരം : കേന്ദ്ര സർക്കാർ അവശ്യമരുന്നുകൾക്ക് 10.7 ശതമാനം വർദ്ധിപ്പിച്ച സാഹചര്യത്തിൽ മരുന്നു വിലയിലെ മാറ്റം പ്രകടമാകാൻ ഒരു മാസമെടുക്കും. ഒരു മാസത്തേക്കുള്ള മരുന്ന് സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്കുണ്ടാവുമെന്നതാണ് കാരണം.
ഏപ്രിൽ ഒന്നു മുതൽ നിർമ്മിക്കുന്ന മരുന്നുകൾക്കാണ് വില വർദ്ധനവ് ബാധകം. 350തോളം മരുന്നുകൾക്കാണ് അടിസ്ഥാനപരമായി വില വർദ്ധിക്കുന്നത് അതിന്റെ ഉപ വിഭാഗങ്ങളിൽപ്പെടുന്നവ ഉൾപ്പെടെയാണ് 800 എണ്ണമായി ഉയരുന്നത്. ഏതൊക്കെ മരുന്നുകൾക്കാണ് വി ല വർദ്ധിപ്പിക്കുന്നതെന്ന വിശദമായ വിജ്ഞാപനം ഏപ്രിൽ ഒന്നിന് മുൻപ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി പുറത്തിറക്കും. സാധാരണക്കാരനെ വില വർദ്ധന എത്രത്തോളം ബാധിക്കുമെന്ന് അപ്പോഴേ അറിയാനാകൂവെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി.എം.ജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |