തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ആശുപത്രികൾക്ക് ചേർന്നതല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ആശുപത്രികൾ വിട്ടുനിൽക്കുന്നത്. മെഡിസെപിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് ഐ.എം.ജി.യിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ് ദിവസത്തിനുള്ളിൽ 154.97കോടി രൂപയുടെ ചികിത്സാസഹായം നൽകി. 51,488പേർക്കാണ് ചികിത്സാ സഹായം കിട്ടിയത്. 5.45 ലക്ഷം സർക്കാർ ജീവനക്കാരും 5.67ലക്ഷം പെൻഷൻകാരും ബന്ധുക്കളും ഉൾപ്പെടെ 29.66ലക്ഷം പേരാണ് മെഡിസെപ് ഇൻഷ്വറൻസിലുള്ളത്.
ചികിത്സയുടെ ബിൽതുക കിട്ടുമോ എന്ന ആശങ്കയാണ് ആശുപത്രികളെ അകറ്റുന്നതെന്നാണ് പറയുന്നത്. നൂറ് ദിവസത്തിനുള്ളിൽ തന്നെ ചെലവിന്റെ 75% തുകയും സെറ്റിൽ ചെയ്തത് പദ്ധതിയുടെ കാര്യക്ഷമതയാണ് തെളിയിക്കുന്നത്. മികച്ച പ്രവർത്തനം നടത്തിയ സർക്കാർ ആശുപത്രികളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.മെഡിസെപിന്റെ ഹാൻഡ് ബുക്കും മന്ത്രി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |