SignIn
Kerala Kaumudi Online
Saturday, 20 April 2024 4.25 AM IST

മെമ്മറി കാർഡ് രണ്ടു തവണ തുറന്നെന്ന് ഫോറൻസിക് ലാബ്

v

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്നും 2018 ജനുവരി 9നും ഡിസംബർ13നുമായി രണ്ടുതവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം ഫോറൻസിക് ലാബ് ഡയറക്ടർ ഡോ. കെ. പ്രദീപ് സജി ഹൈക്കോടതിയിൽ വ്യക്തമാക്കി.

2017 ഫെബ്രുവരി 17 രാത്രി 10.30 നും 10.45നുമിടയിൽ പകർത്തിയ എട്ട് വീഡിയോ ദൃശ്യങ്ങളാണ് മെമ്മറി കാർഡിൽ ഉള്ളത്. ഫോറൻസിക് പരിശോധനയെത്തുടർന്ന് ആദ്യ റിപ്പോർട്ട് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് 2017 മാർച്ച് മൂന്നിനു നൽകി. മെമ്മറി കാർഡ് 2020 ജനുവരി പത്തിന് കോപ്പിയെടുക്കാനായി വീണ്ടും ലഭിച്ചു. അപ്പോഴാണ് ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയത്. വീഡിയോ ദൃശ്യങ്ങൾ 2018 ജനുവരി 9നും ഡിസംബർ 13നു പരിശോധിച്ചെന്നും വ്യക്തമായി. ഇതിന്റെ റിപ്പോർട്ടും മെമ്മറി കാർഡും 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് നൽകി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെങ്കിലും വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യൂവിൽ മാറ്റമില്ല. മെമ്മറി കാർഡിൽ കൂടുതൽ മാറ്റങ്ങളുണ്ടോയെന്ന് അറിയാൻ വീണ്ടും പരിശോധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEMORY CARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.