തിരുവനന്തപുരം: കടകൾ അടച്ചിട്ടുകൊണ്ട് ഇനിയും ലോക്ക്ഡൗൺ നീട്ടുവാനുള്ള നീക്കം വ്യാപാരമേഖലയുടെ ശവക്കുഴി തോണ്ടുന്ന നടപടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും സംസ്ഥാന ഭാരവാഹികളായ ടി. എഫ്. സെബാസ്റ്റ്യൻ, സി.എച്ച്.ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ് എന്നിവരും പറഞ്ഞു.
നിയന്ത്രിത സമയക്രമത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണം. അടഞ്ഞു കിടക്കുന്ന വ്യാപാര മേഖലയ്ക്ക് ആശ്വാസമേകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്. കടുത്ത പ്രതിസന്ധിയിലും നിയന്ത്രണങ്ങളോട് ഇത്രയും നാൾ വ്യാപാരികൾ സഹകരിച്ചു. കടബാദ്ധ്യതയും, വാടക ബാദ്ധ്യതയും ക്രമാതീതമായി വർദ്ധിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |