കൊച്ചി: തിരക്ക് ഒഴിവാക്കണമെങ്കിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നും പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്നും അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സർക്കാരിനോട് പറഞ്ഞുകൊണ്ടിരുന്നതെന്ന് കേരള മർച്ചന്റ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി. കാർത്തികേയൻ വ്യക്തമാക്കി. നിശ്ചിത ദിവസങ്ങളിൽ മാത്രം കടകൾ തുറക്കുമ്പോൾ തിരക്ക് കൂടുകയാണ്. സാമൂഹിക അകലം പാലിക്കാനും കഴിയുന്നില്ല. വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ കടകൾ അടച്ചിട്ട് സമരം ചെയ്തു. അതുകൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞു. ഐ.എം.എ ഉൾപ്പെടെ സംഘടനകൾ വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കടുപിടിത്തം തുടരുന്നുവെന്നു മാത്രമല്ല കൈയാങ്കളിക്ക് സാഹചര്യം ഒരുക്കുന്ന വിധത്തിൽ രാഷ്‌ട്രീയപ്പോരിലേക്ക് നീങ്ങുകയും ചെയ്തു. പ്രതികാര മനോഭാവത്തോടെയാണ് സർക്കാർ ഞങ്ങളോട് പെരുമാറുന്നത്. അണികളെ ഇനിയും പിടിച്ചുനിറുത്താൻ ഞങ്ങൾക്ക് കഴിയില്ല. കട തുറക്കുമെന്ന് അവർ തീരുമാനിച്ചാൽ കണ്ടു നിൽക്കാനേ കഴിയൂ. ഞങ്ങൾ നിസഹായരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |