തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പാൽ സംഭരിക്കാതിരിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നിർദ്ദേശിച്ചു. മിൽമ പാൽ ഉച്ചക്കു ശേഷം എടുക്കാത്തതിനാൽ നശിക്കുന്നത് മൂലം. ക്ഷീരകർഷകർ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാൻ കഴിയാത്ത പാൽ സി.എഫ്.എൽ.ടി.സികൾ, സി.എൽ.ടി.സികൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് കൂടി വിതരണം ചെയ്യും.
മാസ്‌ക് അടക്കമുള്ളവയുടെ വില കുറച്ചപ്പോൾ ഗുണമേന്മയുള്ള മാസ്‌കുകൾ കിട്ടാതായെന്നാണ് പരാതി. അത് കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനമെടുക്കാൻ നിർദേശം നൽകി.
പൈനാപ്പിൾ ശേഖരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |