തിരുവനന്തപുരം: ഓണ വിപണി മുന്നിൽക്കണ്ട് കൂടുതൽ പാലിന് കർണാടക,തമിഴ്നാട്
സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ ഫെഡറേഷനുകളുമായി മിൽമ ധാരണയിലെത്തി.
ഓണക്കാലത്ത് പാൽ, തൈര് വില്പനയിൽ സർവകാല റെക്കാഡാണ് കഴിഞ്ഞ വർഷം
ഉണ്ടായത്.
കഴിഞ്ഞ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 80 ലക്ഷം ലിറ്റർ പാലാണ് മിൽമ വിറ്റത്. തിരുവോണ ദിവസത്തെ മാത്രം പാൽ വില്പന 32,81,089 ലിറ്ററായിരുന്നു .മിൽമയുടെ ഒരു ദിവസത്തെ ശരാശരി സംഭരണം 14 ലക്ഷം ലിറ്ററാണ് . ശേഷിക്കുന്ന പാൽ പുറത്തു നിന്നെത്തിക്കണം. കഴിഞ്ഞ ഓണത്തിന് 8,49,717 കിലോ തൈരും വിൽപന നടത്തിയിരുന്നു. മിൽമയുടെ മറ്റുത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്‌ളേവേഡ് മിൽക്ക് തുടങ്ങിയവയ്‌ക്കും ഡിമാന്റായിരുന്നു..
മഴക്കാലമായതോടെ,മിൽമയുടെ പാൽ സംഭരണത്തിൽ നേരിയ കുറവുണ്ട്. സ്‌കൂളുകൾ അംഗനവാടികൾ എന്നിവിടങ്ങളിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും നേരിട്ട് പാൽ നൽകുന്നതിനാലും മിൽമയിലെത്തുന്ന പാലിന്റെ അളവിൽ കുറവുണ്ടായി. ഇത് പരിഹരിക്കാൻ പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടു
വരുന്നുണ്ട്.
ഓണത്തിന് പാൽ വിൽപനയിൽ കുറവുണ്ടാകില്ല. പൊതുജനങ്ങൾക്ക് ആവശ്യാനുസരണം പാലും പാൽ ഉത്പന്നങ്ങളും ലഭിക്കാനുള്ള സൗകര്യമൊരുക്കും.
- കെ.എസ് .മണി
ചെയർമാൻ, മിൽമ
പാൽ പായ്ക്കറ്റിലും
ത്രിവർണ പതാക
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാൽ പായ്ക്കറ്റിലും ത്രിവർണ പതാക വരച്ച് ചേർത്ത് മിൽമ. 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോൺഡ് മിൽക്കിന്റെ കവറിലാണിത്. ഇന്ന് മുതൽ 16 വരെ പാലിന്റെ കവറുകൾ ത്രിവർണങ്ങൾ ആലേഖനം ചെയ്തതായിരിക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |