തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിലെ ഗുണകരമായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്റി ഡോ.ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റങ്ങൾക്കായി നിയോഗിച്ച മൂന്ന് കമ്മിഷനുകളുടെയും അദ്ധ്യക്ഷൻമാർ ഉൾപ്പടെ മുഖ്യമന്ത്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്മിഷനുകൾ കരട് രൂപീകരിച്ചു. മാർച്ച് 31നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്റി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ലോഗോയും 'ജ്ഞാന കേരളം ക്ഷേമ കേരളം' എന്ന മുദ്റാവാചകവും ചേംബറിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്റി പിണറായി വിജയൻ പ്രകാശനം ചെയ്തു.
ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്‌കരണത്തിനുള്ള കമ്മിഷൻ ചെയർമാൻ ഡോ.ശ്യാം ബി മേനോൻ, കൺവീനർ ഡോ.ടി പ്രദീപ്, പരീക്ഷാ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദകുമാർ, സർവകലാശാല നിയമഭേദഗതി കമ്മിഷൻ ചെയർമാൻ ഡോ.എൻ.കെ ജയകുമാർ, ചീഫ് സെക്രട്ടറി വി.പി ജോയി, ഉന്നത വിദ്യാഭ്യാസ അഡി. ചീഫ് സെക്രട്ടറി വി.വേണു, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം എബ്രഹാം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ.രാജൻ വറുഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |